കാസർഗോഡ് : മയക്കുമരുന്ന് പ്രതി ചേർക്കപ്പെകേസുകളിൽ പ്രതിയായ മുളിയാർ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ്(26) നെ PITNDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാനഗർ , ആദൂർ, പോലീസ് സ്റ്റേഷനുകളിലും എറണാകുളത്ത് എക്സൈസ് റേഞ്ച് ഓഫീസിലും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. ആദൂർ പോലീസ് സ്റ്റേഷനിൽ 99.54 ഗ്രാം MDMA വിൽപനക്കായി കൈവശം വെച്ചതിനും വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരി ഉപയോഗിച്ചതിനും എറണാകുളത്ത് എക്സൈസ് വകുപ്പ് 83.896 ഗ്രാം പിടികൂടിയ കേസുകളിൽ പ്രതിയാണ്. തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫ്ഫിക്ക് എൻ ഡി പി എസ് (PIT എൻ ഡി പി എസ്) നിയമപ്രകാരം ജില്ലയിലെ ആറാമത്തെയാളാണ് അറസ്റ്റ് ചെയ്യുന്നത് .
ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്ഢി ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ആദൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ എ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ കെ, SCPO മുരളീധരൻ കെ, ഉമേഷ് കുമാർ കെ വി എന്നിവർ ചേർന്നനാണ് കരുതൽ തടങ്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ പിടികൂടിയത്.
