By അശോക് നീർച്ചാൽ
ബദിയടുക്കഃ പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മലപുറം മുന്നിയൂര്‍ സ്വദേശി അബൂബക്കര്‍(51)ആണ് റിമാൻണ്ടിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മലപുറത്ത് വെച്ച് അറസ്റ്റ്ചെയത്തായി പൊലിസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് പൈക്ക ജുമാ മസ്ജിദിന് സമീപം നിര്‍ത്തിയിട്ട കാറിന് തീകൊളുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. സംഭവത്തിന് ശേഷം ബൈക്കില്‍ കാഞ്ഞങ്ങാടെത്തി അവിടെ നിന്ന് മലപുറത്തേക്ക് പോകുവാനായിരുന്നു നീക്കം അതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൈക്ക് പരിക്കേറ്റതായും കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. അവിടെ രണ്ട് ദിവസം തങ്ങിയതിന് ശേഷമാണ് മലപുറത്തേക്ക് ടെയിന്‍ കയറിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചുവെങ്കിലും ഫോണ്‍ ഓഫായതിനാല്‍ പ്രതിയുടെ നീക്കം മനസ്സിലായില്ലെന്നും എന്നാല്‍ മലപുറത്തേക്ക് ട്രെയിന്‍ ഇറങ്ങിയതോടെ ഫോണ്‍ ഓണ്‍ ചെയ്യുകയുകമാണത്രെ ഉണ്ടായത്. തുടര്‍ന്ന് എസ്.ഐ ഉമേശ് കെ.ആര്, എ എസ്ഐ പ്രസാദ്, സി.പി.ഒ മാരായ ആരിഫ്,ശ്രീനേഷ്, കാസര്‍കോട് പൊലിസ് സ്റ്റേഷനിലെ സിനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ മലപുറത്തെ വീട്ടിലെത്തി അബുബക്കറിനെ അറസ്റ്റ്ചെയ്യുകയായിരുന്നു. പൈക്കയിലെ മദ്രസ അധ്യാപകന് റാസ ബഖാഫിയുടെതാണ് കത്തി നശിച്ച കാര്‍. പ്രതിജുമാ മസ്ജിദിലേ മുന്‍ ജീവനക്കാരനാണെന്നും ജോലിയില്‍ നിന്നും പുറത്താക്കിയ വിരോധമാണ് സംഭവത്തിന് പിന്നിലെന്നും പൊലിസ് അറിയിച്ചു.
