കാസർഗോഡ്. കെ എൽ 14 N 7919 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 4.830kg കഞ്ചാവ് കടത്തിയ കേസിൽ രണ്ടാം പ്രതിയായ പട്ലയിലെ അബ്ദുൾറൗഫിനു കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ .കെ രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചു.പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം..ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു. 2015 നവംബർ 29 ന് രാത്രി സീതാംഗോളിക്കടുത്തുള്ള ബേളയിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി അന്നത്തെ ബദിയടുക്ക എസ് ഐ എ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റുചെയ്തത് ,സി പി ഓ മാരായ ശശിധരൻ കെ, രതീഷ് എം, രഞ്ജിത്ത്, അഹമ്മദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് അന്വേഷണo നടത്തിയത് വിദ്യാനഗർ ഇൻസ്പെക്ടർമാരായ വി.രമേശൻ, കെ.വി പ്രമോദ്, എന്നവരായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ: ചിത്രകല എന്നിവർ ഹാജരായി
