;
കാസര്‍ഗോഡ്: നാടൻകോഴി വളർത്തൽ കേന്ദ്രം തകർത്ത് തെരുവ് നായക്കൂട്ടം 50 ഓളം കോഴികളെയും താറാവുകളെയും കൊന്നൊടുക്കി. മധൂർ പട്ള ചെന്നിക്കൂടലിലെ തോട്ടത്തിനകത്തെ നാടന്‍ കോഴിവളർത്തൽ കേന്ദ്രം തകർത്താണ് കോഴികളെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കിയത്.5000 രൂപ വിലവരുന്ന മികച്ചപ്രത്യുൽപ്പാദനശേഷിയുള്ള ആറ് പൂവൻ കോഴികളും കൊന്നൊടുക്കിയ കോഴികളുടെ കൂട്ടത്തിലുണ്ട്.മധൂർ കല്ലക്കട്ടയിലെ സഫ്വാന്റെ കോഴിവളർത്തൽ കേന്ദ്രമാണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തി തകർത്ത് കോഴികളെ കൊന്നൊടുക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 5.30 മണിയോടെയാണ് സംഭവം.സഫ്വാൻ വ്യാഴാഴ്ച വൈകിട്ട് തീറ്റയും വെള്ളവും കൊടുത്ത് കോഴിവളർത്ത് കേന്ദ്രം പൂട്ടി പോയതായിരുന്നു.പുലർച്ചെ ശബ്ദം കേട്ട് സമീപവാസികൾ വന്ന് നോക്കിയപ്പോഴാണ് തെരുവ് നായക്കുട്ടത്തിന്റെപരാക്രമം കണ്ടത്. വടിയെടുത്ത് നായ്ക്കളെ ഓടിച്ചാണ് മറ്റ് കോഴികളെ രക്ഷിച്ചത്. നാല് നായകളാണ് കേന്ദ്രത്തിൽ ഉണ്ടായത്.കൂടിന് കെട്ടിയ നെറ്റും, ഡോറും തുറന്ന നിലയിലാണ്. അര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് സഫ്വാൻ പറഞ്ഞു. ഇലക്ട്രീഷ്യനായ സഫ്വാന് ഒരു വർഷംമുമ്പ് കട്ടർ മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതി ഓഫായപ്പോൾ മെഷൻ എടുത്ത് വെക്കുന്നതിനിടെ വീണ്ടും വൈദ്യുതീ പ്രവാഹം ഉണ്ടാകുകയും മെഷീൻ പെട്ടന്ന് പ്രവർത്തിക്കുകയും ചെയ്തതിനെ തുടർന്ന് ഇരു കൈയ്യും അറ്റുതൂങ്ങി വൻ അപകടം നേരിട്ടിരുന്നുമംഗളൂർ സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.25 ലക്ഷത്തോളം രൂപയുടെ ചികിത്സ നടത്തിയാണ് യുവാവ് ജീവിത ത്തിലേക്ക് തിരിച്ചു വന്നത്.ഇലക്ട്രീഷ്യൻജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് നാടൻ കോഴി വളർത്ത് കേന്ദ്രം തുടങ്ങി കുടുംബം പോറ്റുന്നത്.
സർക്കാരിൻ്റെ സഹായത്തോടെ ഹാച്ചറി ഉൾപ്പെടെ സ്ഥാപിച്ച് കോഴിവളർത്ത് കേന്ദ്രവും മുട്ട ഉൽപ്പാദനവും വിപുലമാക്കാനുള്ള ശ്രമം നടന്നു വരുന്നതിനിടയിലാണ് കോഴിവളർത്ത് കേന്ദ്രം തെരുവ് നായ്ക്കൂട്ടം തകർത്തത്.
